Skip to content

കുതിപ്പ് തുടർന്ന് ന്യൂസിലൻഡ്! അഫ്ഗാനെ തകർത്ത് തുടർച്ചയായ നാലാം വിജയം

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ നാലാം വിജയം സ്വന്തമാക്കി ന്യൂസിലൻഡ്. ചെന്നൈയിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന മൽസരത്തിൽ 149 റൺസിൻ്റെ വമ്പൻ വിജയമാണ് കിവികൾ നേടിയത്.

മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 289 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർനന അഫ്ഗാനിസ്ഥാന് 34.4 ഓവറിൽ 139 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 36 റൺസ് നേടിയ റഹ്മത് ഷായാണ് അഫ്ഗാൻ്റെ ടോപ് സ്കോറർ.

ന്യൂസിലൻഡിന് വേണ്ടി പന്തെറിഞ്ഞ എല്ലാവരും തന്നെ തിളങ്ങി. ലോക്കി ഫെർഗൂസൻ 7 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോൾ മിച്ചൽ സാൻ്റ്നർ 7.4 ഓവറിൽ 39 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ട്രെൻഡ് ബോൾട്ട് രണ്ട് വിക്കറ്റും മാറ്റ് ഹെൻറി, രച്ചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 80 പന്തിൽ 71 റൺസ് നേടിയ ഗ്ലെൻ ഫിലിപ്പ്സ്, 74 പന്തിൽ 68 റൺസ് നേടിയ ക്യാപ്റ്റൻ ടോം ലാതം, 54 റൺസ് നേടിയ വിൽ യങ് എന്നിവരുടെ മികവിലാണ് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 288 റൺസ് നേടിയത്.

നാളത്തെ മത്സരത്തിൽ ഇന്ത്യ ബംഗ്ളാദേശിനെ നേരിടും. പൂനെയിലാണ് മത്സരം നടക്കുന്നത്.