ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപേ പാകിസ്ഥാന് കനത്ത തിരിച്ചടി. മത്സരം നാളെ നടക്കുവാനിരിക്കെ പാകിസ്ഥാൻ സൂപ്പർതാരം ഷഹീൻ ഷാ അഫ്രീദിയ്ക്ക് പരിക്ക് പറ്റിയിരിക്കുകയാണ്. നേപ്പാളിനെതിരായ ഏഷ്യ കപ്പ് ഉദ്ഘാടന മത്സരത്തിലാണ് താരത്തിന് പരിക്ക് പറ്റിയത്.
മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ഷഹീൻ അഫ്രീദി കാഴ്ച്ചവെച്ചത്. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് താരത്തിന് നഷ്ടപെട്ടിരുന്നു. അഞ്ചോവർ എറിഞ്ഞതിന് ശേഷം അസ്വസ്ഥത തോന്നിയ താരത്തെ ഡോക്ടറുടെ നിർദേശപ്രകാരം ഫീൽഡിൽ നിന്നും മാറ്റുകയായിരുന്നു.
ഇന്ത്യയ്ക്കെതിരെ ഷഹീൻ കളിക്കുമോയെന്ന കാര്യം ഇപ്പോഴും തീർച്ചയായിട്ടില്ല. കനത്ത ചൂടിലായിരുന്നു നേപ്പാളിനെതിരായ മത്സരം നടന്നത്.
രോഹിത് ശർമ്മയും അടക്കമുള്ള ബാറ്റ്സ്മാന്മാർക്ക് അത്ര എളുപ്പത്തിൽ കൈകാര്യം ചെയ്യുവാൻ സാധിക്കുന്ന ബൗളറല്ല ഷഹീൻ അഫ്രീദി. താരത്തിൻ്റെ ഇൻസ്വിങിങ് പന്തുകൾ പലകുറിയും ഇൻഡ്യൻ ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. താരത്തിന് സ്വിങ് ലഭിച്ചാൽ വിരാട് കോഹ്ലിയുടെ പ്രകടനം ഇന്ത്യയ്ക്ക് നിർണായകമാകും. അതിനിടെ മഴ ഭീഷണി മൂലം മത്സരം നടക്കുവാനുള്ള സാധ്യതയിലും അവ്യക്തത നിലനിൽക്കുകയാണ്.