ലോർഡ്സ് ടെസ്റ്റിൽ തകർപ്പൻ സെഞ്ചുറിയുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. 371 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടരുന്നതിനിടെയാണ് സെഞ്ചുറി നേടിയുള്ള സ്റ്റോക്സിൻ്റെ ഒറ്റയാൾ പോരാട്ടം. ശ്രദ്ധയോടെ ബാറ്റ് വീശിയ സ്റ്റോക്സ് ബെയർസ്റ്റോയുടെ വിവാദ പുറത്താകലിന് പുറകെയാണ് ഗിയർ മാറ്റി വെടിക്കെട്ട് തുടങ്ങിയത്. കാമറോൺ ഗ്രീനിനെതിരെ തുടർച്ചയായി മൂന്ന് സിക്സ് നേടികൊണ്ടായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റൻ സെഞ്ചുറി നേടിയത്.
ബെയർസ്റ്റോയുടെ പുറത്താകൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഗ്രൗണ്ടിന് അകത്തും പുറത്തും ഇംഗ്ലണ്ട് ആരാധകർ രോഷം പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കാമറോൺ ഗ്രീൻ എറിഞ്ഞ ഓവറിലെ അവസാന പന്തിലായിരുന്നു താരം പുറത്തായത്. ഷോർട്ട് ബോളിൽ താരം ഒഴിഞ്ഞുമാറുകയും പന്ത് വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കൈകളിൽ എത്തുകയും ഇതിനിടെ ഓവർ അവസാനിച്ചുവെന്ന് കരുതി താരം ക്രീസിൽ നിന്നും പുറത്തിറങ്ങുകയും ഈ തക്കം മുതലാക്കി കാരി പന്ത് സ്റ്റമ്പിൽ എറിഞ്ഞുകൊണ്ട് അപ്പീൽ ചെയ്യുകയും ചെയ്തു. ദൃശ്യങ്ങൾ പരിശോധിച്ച തേർഡ് അമ്പയറാകട്ടെ ഔട്ട് വിധിക്കുകയും ചെയ്തു.
എന്നാൽ ബെയർസ്റ്റോയുടെ പുറത്താകലോടെ ബെൻ സ്റ്റോക്സിലെ സിംഹം ഉണരുകയായിരുന്നു. പിന്നീട് ഓസീസ് ബൗളർമാർക്കെതിരെ തലങ്ങും വിലങ്ങും സ്റ്റോക്സ് ഷോട്ടുകൾ പായിച്ചു. കാമറോൺ ഗ്രീനിനെതിരെ തുടർച്ചയായി മൂന്ന് സിക്സ് പറത്തികൊണ്ടാണ് താരം സെഞ്ചുറി പൂർത്തിയാക്കിയത്. ബെയർസ്റ്റോ പുറത്തായ ശേഷം സെഷനിൽ 21 പന്തിൽ 46 റൺസാണ് സ്റ്റോക്സ് അടിച്ചുകൂട്ടിയത്.
6️⃣, 6️⃣, 6️⃣
— Sony Sports Network (@SonySportsNetwk) July 2, 2023
's captain leading from the front ©️
Can @benstokes38 produce another #Ashes memory for the ages? #SonySportsNetwork #Ashes2023 #RivalsForever #ENGvAUS #BenStokes pic.twitter.com/G6iwe9FO7G