ലോർഡ്സ് ടെസ്റ്റിൽ വിവാദങ്ങൾക്ക് വഴിവെച്ച് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ വിക്കറ്റ്. ക്രിക്കറ്റിൻ്റെ മാന്യതയ്ക്ക് നിരക്കാത്ത രീതിയിലായിരുന്നു ബെയർസ്റ്റോയെ ഓസ്ട്രേലിയ പുറത്തായത്.
മത്സരത്തിലെ അഞ്ചാം ദിനത്തിലാണ് സംഭവം അരങ്ങേറിയത്. കാമറോൺ ഗ്രീൻ എറിഞ്ഞ ഓവറിലെ അവസാന പന്തിൽ ബെയർസ്റ്റോ ഒഴിഞ്ഞുമാറുകയും പന്ത് നേരെ വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കൈകളിലേക്ക് പോവുകയും ചെയ്തു. തിരിഞ്ഞുനോക്കാതിരുന്ന ബെയർസ്റ്റോ ഓവർ അവസാനിച്ചുവെന്ന് കരുതി ക്രീസ് വിട്ടിറങ്ങുകയും ഇത് കണ്ട കാരി കയ്യിലെത്തിയ പന്ത് ഉടനെ സ്റ്റാമ്പിലേക്ക് എറിയുകയും ഓസ്ട്രേലിയൻ താരങ്ങൾ അപ്പീൽ ചെയ്യുകയും തീരുമാനം തേർഡ് അമ്പയർക്ക് വിടുകയും ചെയ്തു. ദൃശ്യങ്ങൾ പരിശോധിച്ച തേർഡ് അമ്പയറാകട്ടെ ഔട്ട് വിധിക്കുകയും ചെയ്തു.
തേർഡ് അമ്പയറുടെ തീരുമാനത്തിന് പുറകെ ഇംഗ്ലീഷ് ആരാധകർ രോഷാകുലരാവുകയും ഓസ്ട്രേലിയൻ ടീമിനെ കൂവിവിളിക്കുകയും ചെയ്തു.
വീഡിയോ ;
BAIRSTOW IS RUN-OUT.
— Johns. (@CricCrazyJohns) July 2, 2023
WHAT A MOMENT IN ASHES.pic.twitter.com/Dw4EFpt0x3