ആഷസ് പരമ്പരയിലെ എഡ്ബാസ്റ്റൺ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടി ഇംഗ്ലണ്ട്. സെഞ്ചുറി നേടിയ ജോ റൂട്ടിൻ്റെ മികവിലാണ് മികച്ച സ്കോർ നേടികൊണ്ട് ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തത്.
8 വിക്കറ്റ് നഷ്ടത്തിൽ 393 റൺസ് നേടിയാണ് ഇംഗ്ലണ്ട് ആദ്യ ദിനത്തിൽ തന്നെ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. സെഞ്ചുറി നേടിയ ജോ റൂട്ട് ക്രീസിൽ ഉണ്ടായിരുന്നിട്ടാണ് ഇത്തരമൊരു തീരുമാനം ക്യാപ്റ്റൻ ബെൻ സ്റ്റോക്സിൽ നിന്നുണ്ടായത്.
152 പന്തിൽ പുറത്താകാതെ 118 റൺസ് ജോ റൂട്ട് നേടിയിരുന്നു. ജോ റൂട്ടിൻ്റെ മുപ്പതാം ടെസ്റ്റ് സെഞ്ചുറിയാണിത്. ജോ റൂട്ടിന് പുറമെ 78 പന്തിൽ 78 റൺസ് നേടിയ വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയും 73 പന്തിൽ 61 റൺസ് നേടിയ സാക്ക് ക്രോലിയും ഇംഗ്ലണ്ടിനായി തിളങ്ങി.
ഓസ്ട്രേലിയക്ക് വേണ്ടി നേതൻ ലയൺ നാല് വിക്കറ്റും ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റും ബോളൻഡ്, ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.