സൗത്താഫ്രിക്കയ്ക്കെതിരായ നാല് വിക്കറ്റിന്റെ ആവേശകരമായ വിജയത്തോടെ പോയിന്റ് ടേബിളിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ മറികടന്ന് വില്യംസണും കൂട്ടരും ഒന്നാമതെത്തി. ഇതുവരെ അഞ്ച് മത്സരങ്ങളിൽ നിന്നും നാല് വിജയം ന്യൂസിലാൻഡ് നേടിയ ന്യൂസിലാൻഡിന് ഇന്ത്യയ്ക്കെതിരായ മത്സരം മഴമൂലം നഷ്ട്ടപെട്ടിരുന്നു. അഞ്ച് മത്സരത്തിൽ എട്ട് പോയിന്റ് നേടിയ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് ന്യൂസിലാൻഡിന് പുറകിൽ രണ്ടാമതും മൂന്നാമതുമുള്ളത്. നാല് മത്സരത്തിൽ നിന്നും മൂന്ന് വിജയമുൾപ്പടെ ഏഴ് പോയിന്റ് നേടിയാണ് ഇന്ത്യയാണ് നാലാം സ്ഥാനത്തുള്ളത്.
ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ തകർപ്പൻ സെഞ്ചുറി മികവിലാണ് പരാജയപെടുമെന്ന് കരുതിയ മത്സരത്തിൽ കിവികൾ വിജയം സ്വന്തമാക്കിയത്. 138 പന്തിൽ പുറത്താകാതെ 106 റൺസ് നേടിയ വില്യംസൺ തന്നെയാണ് മാൻ ഓഫ് ദി മാച്ച്.