Skip to content

ഓസ്‌ട്രേലിയയെ വിറപ്പിച്ച് പാകിസ്ഥാൻ കീഴടങ്ങി ; മൂന്നാം വിജയം സ്വന്തമാക്കി ചാമ്പ്യന്മാർ

പാകിസ്ഥാനെ 41 റൺസിന് പരാജയപെടുത്തി ലോകകപ്പിലെ തങ്ങളുടെ മൂന്നാം വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 308 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 45.4 ഓവറിൽ 266 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. മത്സരത്തിൽ 200 റൺസിനിടെ ഏഴ് വിക്കറ്റ് നഷ്ട്ടപെട്ട ശേഷം എട്ടാം വിക്കറ്റിൽ 64 റൺസ് കൂട്ടിച്ചേർത്ത ക്യാപ്റ്റൻ സർഫറാസ് അഹമ്മദും വഹാബ് റിയാസും പാകിസ്ഥാനെ മത്സരത്തിൽ തിരിച്ചെത്തിച്ചെങ്കിലും സ്റ്റാർക്കിന് മുന്നിൽ വഹാബ് റിയാസ് കീഴടങ്ങിയതോടെ പാകിസ്ഥാന്റെ പ്രതീക്ഷകൾ അവസാനിച്ചു.

സർഫറാസ് 48 പന്തിൽ 40 റൺസും വഹാബ് റിയാസ് 39 പന്തിൽ 45 റൺസും നേടി പുറത്തായി. 75 പന്തിൽ 53 റൺസ് നേടിയ ഇമാം ഉൾഹഖ്, 46 റൺസ് നേടിയ ഹഫീസ് എന്നിവർ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും ക്രീസിൽ തുടരാൻ ഇരുവർക്കും സാധിച്ചില്ല.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 111 പന്തിൽ 107 റൺസ് നേടിയ ഡേവിഡ് വാർണറും 84 പന്തിൽ 82 റൺസ് നേടിയ ആരോൺ ഫിഞ്ചും ചേർന്നാണ് മികച്ച സ്കോറിൽ എത്തിച്ചത്.