Skip to content

സെഞ്ചുറിയുമായി വാർണർ ; ആമിറിലൂടെ പാകിസ്ഥാന്റെ തിരിച്ചുവരവ്

ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാന് 308 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് 49 ഓവറിൽ 307 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 111 പന്തിൽ 107 റൺസ് നേടിയ ഡേവിഡ് വാർണറും 84 പന്തിൽ 82 റൺസ് നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും മാത്രമാണ് ഓസ്‌ട്രേലിയക്ക് വേണ്ടി തിളങ്ങിയത്. ഓപണിങ് കൂട്ടുകെട്ടിൽ 146 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. എന്നാൽ ഈ തകർപ്പൻ തുടക്കം മുതലാക്കാൻ മറ്റുള്ളവർക്ക് സാധിച്ചില്ല. സ്കോർ 189 ൽ നിൽക്കെ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് നഷ്ട്ടമായതോടെ ഓസ്‌ട്രേലിയയുടെ തകർച്ച തുടങ്ങി.

പത്തോവറിൽ 30 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ആമിറാണ് പാകിസ്ഥാനെ മത്സരത്തിൽ തിരിച്ചെത്തിച്ചത്. ഷഹീൻ അഫ്രീദി രണ്ട് വിക്കറ്റും ഹസൻ അലി, വഹാബ് റിയാസ്, മൊഹമ്മദ് ഹഫീസ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.