Skip to content

രോഹിത് ശർമ്മയുടെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ; ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് വിജയം

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 34 റൺസിന്റെ തകർപ്പൻ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 289 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 254 റൺസ് നേടാനെ സാധിച്ചുള്ളൂ . സെഞ്ചുറി നേടിയ രോഹിത് ശർമയും ഫിഫ്റ്റി നേടിയ എം എസ് ധോണിയും മാത്രമേ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചുള്ളൂ . തുടക്കത്തിൽ 4 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ട്ടമായിരുന്നു . തുടർന്ന് നാലാം വിക്കറ്റിൽ 137 റൺസ് കൂട്ടിച്ചേർത്ത് ധോണിയും രോഹിത് ശർമയും ചേർന്നാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത് . സ്കോർ 141 ൽ നിൽക്കെ ധോണിയെ നഷ്ട്ടപെട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ധോണി 96 പന്തിൽ 51 റൺസ് നേടി . തുടർന്ന് രോഹിത് ശർമ ഒറ്റയ്ക്ക് പോരാടിയെങ്കിലും 221 ൽ നിൽ രോഹിത് ശർമയെ സ്റ്റോയിനിസ് വീഴ്ത്തിയതോടെ ഇന്ത്യൻ പതനം പൂർത്തിയായി . 129 പന്തുകൾ നേരിട്ട രോഹിത് ശർമ 10 ഫോറും ആറ് സിക്സുമടക്കം 133 റൺസ് നേടിയാണ് പുറത്തായത് .

ഓസ്‌ട്രേലിയക്ക് വേണ്ടി റിച്ചാർഡ്‌സൺ നാലും സ്റ്റോയിനിസ്, ബെഹൻഡ്രോഫ്‌ എന്നിവർ രണ്ടും പീറ്റർ സിഡിൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി .