ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയയെ പരാജയപെടുത്തി ഇന്ത്യൻ വനിതകൾ. മുംബൈയിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
രണ്ടാം ഇന്നിങ്സിൽ 75 റൺസിൻ്റെ വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാന 38 റൺസ് നേടി പുറത്താകാതെ നിന്നു.
നേരത്തെ ആദ്യ ഇന്നിങ്സിൽ 187 റൺസിൻ്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയയ്ക്ക് 261 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 73 റൺസ് നേടിയ ടാലിയ മഗ്രാത്ത് മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ തിളങ്ങിയത്. ഇന്ത്യയ്ക്കായി സ്നേ റാണ നാല് വിക്കറ്റും രാജേശ്വരി ഗയ്ക്ക്വാദ്, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
ആദ്യ ഇന്നിങ്സിൽ 74 റൺസ് നേടിയ സ്മൃതി മന്ദാന, 78 റൺസ് നേടിയ ദീപ്തി ശർമ്മ, 73 റൺസ് നേടിയ ജെമിമ റോഡ്രിഗസ് എന്നിവരുടെ മികവിലാണ് 406 റൺസ് ഇന്ത്യ അടിച്ചുകൂട്ടിയത്.