Skip to content

പോരാടി തോറ്റ് സൗത്താഫ്രിക്ക ! ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയ പോരാട്ടം

ഐസിസി ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം സെമിഫൈനലിൽ സൗത്താഫ്രിക്കയെ പരാജയപെടുത്തിയാണ് ഓസ്ട്രേലിയ ഫൈനലിൽ പ്രവേശിച്ചത്.

മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 213 റൺസിൻ്റെ വിജയലക്ഷ്യം 47.2 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് മറികടന്നത്. മികച്ച പോരാട്ടവീര്യം കാഴ്ച്ചവെച്ചുകൊണ്ടാണ് സൗത്താഫ്രിക്ക കീഴടങ്ങിയത്.

48 പന്തിൽ 9 ഫോറും 2 സിക്സും അടക്കം 62 റൺസ് നേടിയ ട്രാവിസ്, 18 പന്തിൽ 29 റൺസ് നേടിയ ഡേവിഡ് വാർണർ എന്നിവർ സമ്മാനിച്ച തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് തുണയായത്. പിന്നീട് നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി സൗത്താഫ്രിക്ക മത്സരത്തിൽ തിരിച്ചെത്തി. മാർഷ് പൂജ്യത്തിനും മാക്സ്വെൽ ഒരു റൺസിനും പുറത്തായപ്പോൾ 30 റൺസ് നേടിയ സ്റ്റീവ് സ്മിത്ത്, 28 റൺസ് നേടിയ ജോഷ് ഇംഗ്ലീഷ് എന്നിവരുടെ പ്രകടനം ഓസ്ട്രേലിയയ്ക്ക് രക്ഷയായി.

സ്റ്റാർക്ക് 38 പന്തിൽ 16 റൺസും കമ്മിൻസ് 29 പന്തിൽ 14 റൺസും നേടി പുറത്താകാതെ നിന്നു. സൗത്താഫ്രിക്കയ്ക്ക് വേണ്ടി ജെറാൾഡ് കോട്സി, ഷംസി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 116 പന്തിൽ 101 റൺസ് നേടിയ ഡേവിഡ് മില്ലറുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ക്ലാസൻ 47 റൺസ് നേടി.