ഏഷ്യ കപ്പിൽ ശ്രീലങ്കയോട് തോറ്റ് പുറത്തായതിന് പുറകെ ആടിയുലഞ്ഞ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം. തോൽവിയ്ക്ക് പുറകെ ഷഹീൻ അഫ്രീദിയെ ക്യാപ്റ്റൻ ആക്കണമെന്ന ആവശ്യം ആരാധകരിൽ നിന്നും ഉയർന്നിരുന്നു. ഇതിന് കൂടാതെ തോൽവിയ്ക്ക് ശേഷം ക്യാപ്റ്റൻ ബാബർ അസമും ഷഹീൻ അഫ്രീദിയും തർക്കം നടന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
പ്രമുഖ പാക് മാധ്യമമാണ് ബാബറും ഷഹീനും തമ്മിൽ തർക്കം നടന്നുവെന്ന വാർത്തകൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തോൽവിയ്ക്ക് ശേഷം ബാബർ കളിക്കാരെ ദേഷ്യപെട്ട് വിമർശിക്കുകയും ഷഹീൻ അഫ്രീദി എതിർ അഭിപ്രായം പറയുകയും ചെയ്തതാണ് തർക്കങ്ങളിലേക്ക് വഴിവെച്ചതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. മൊഹമ്മദ് റിസ്വാൻ ഇടപെട്ടാണ് പിന്നീട് തർക്കം പരിഹരിച്ചത്.
മോശം പ്രകടനത്തിൻ്റെ പേരിൽ കളിക്കാരെ കുറ്റപെടുത്തുന്നതിനിടെ നന്നായി ബാറ്റ് ചെയ്തവരെയും ബൗൾ ചെയ്തവരെയും പറ്റി നല്ലതുപറയാൻ ഷഹീൻ ബാബറിനോട് ആവശ്യപെട്ടു. ആരൊക്കെ നന്നായി കളിച്ചുവെന്ന് തനിക്ക് അറിയാമെന്നായിരുന്നു ബാബറിൻ്റെ മറുപടി. സോഷ്യൽ മീഡിയയിൽ ഇക്കാര്യം ആരാധകർക്കിടയിൽ വലിയ ചർച്ചകയായിരിക്കുകയാണ്. ഈ റിപ്പോർട്ടുകളോട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡോ കളിക്കാരോ ഇതുവരെ പ്രതികരിചിട്ടില്ല.
അതിനിടെ പരിക്ക് മൂലം ശ്രീലങ്കയ്ക്കെതിരെ കളിക്കാതിരുന്ന ഫാസ്റ്റ് ബൗളർ നസീം ഷായ്ക്ക് ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പും പരിക്ക് മൂലം നഷ്ടമാകും. പരിക്കേറ്റ മറ്റൊരു പേസറായ ഹാരിസ് റൗഫിൻ്റെ കാര്യത്തിലും അവ്യക്തത നിലനിൽക്കുകയാണ്. ഇതിനിടെയാണ് ഇത്തരം വാർത്തകൾ കൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.