അയർലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ മികച്ച പ്രകടനവുമായി സഞ്ജു സാംസൺ. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടപെട്ട് സമ്മർദ്ദത്തിലായ ഇന്ത്യയെ കൗണ്ടർ അറ്റാക്കിലൂടെ സഞ്ജു മത്സരത്തിൽ തിരിച്ചെത്തിക്കുകയായിരുന്നു.
26 പന്തിൽ നിന്നും 5 ഫോറും ഒരു സിക്സും ഉൾപ്പെടെ 40 റൺസ് നേടിയാണ് സഞ്ജു പുറത്തായത്. അർഹിച്ച ഫിഫ്റ്റി നേടുവാൻ സഞ്ജുവിന് സാധിച്ചില്ല. മത്സരത്തിൽ 11 പന്തിൽ 18 റൺസ് നേടിയ ജയ്സ്വാളിനെയും ഒരു റൺ നേടിയ തിലക് വർമ്മയെയും തുടക്കത്തിൽ ഇന്ത്യയ്ക്ക് നഷ്ടപെട്ടിരുന്നു.
മത്സരത്തിൽ ഐ പി എൽ ബൗളർ കൂടിയായ ജോഷ് ലിറ്റിലിനെതിരെ ഒരോവറിൽ 18 റൺസ് സഞ്ജു അടിച്ചുകൂട്ടിയിരുന്നു.
ഏഷ്യ കപ്പിനുള്ള ടീം നാളെ പ്രഖ്യാപിക്കിനിരിക്കെ സഞ്ജുവിൻ്റെ ഈ പ്രകടനം ചർച്ചയാകുമോയെന്ന് കണ്ടുതന്നെയറിയണം. നാളെ ഉച്ചയ്ക്ക് 1.30 ന് വാർത്താസമ്മേളത്തിലാണ് ഇന്ത്യൻ ചീഫ് സെലക്ടർ അജിത് അഗാർക്കർ ടീമിനെ പ്രഖ്യാപിക്കുക. 17 അംഗ ടീമിനെയായിരിക്കും ബിസിസിഐ പ്രഖ്യാപിക്കുക. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് എന്നിവർ സമ്മേളനത്തിലുണ്ടാകും.