അസാധാരണ സംഭവത്തിന് സാക്ഷ്യം വഹിച്ച് വെസ്റ്റിൻഡീസും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടി20 മത്സരം. ക്രിക്കറ്റിൽ മുൻപെങ്ങും കാണാത്ത കാരണത്താൽ മത്സരം വൈകിയത് ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയമായിരിക്കുകയാണ്.
ഗ്രൗണ്ട് സ്റ്റാഫുകൾ ഗ്രൗണ്ടിൽ 30 യാർഡ് സർക്കിൾ അടയാളപെടുത്താൻ മറന്നതാണ് മത്സരം വൈകിയതിന് കാരണമായത്. മത്സരം ആരംഭിച്ച ശേഷമാണ് ഇക്കാര്യം അമ്പയർമാരുടെയും ശ്രദ്ധയിൽ പെട്ടത്. ഇതോടെ കളിക്കാർ ഗ്രൗണ്ടിൽ നിന്നും മടങ്ങുകയും ചെയ്തു. പിന്നീട് 30 യാർഡ് സർക്കിൾ അടയാളപ്പെടുത്തിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്.
മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ മത്സരത്തിനായി എത്തിയിരിക്കുന്നത്.
ഇഷാൻ കിഷനെ ടീമിൽ നിന്നും ഒഴിവാക്കിയ ഇന്ത്യ യുവതാരം യശസ്വി ജയ്സ്വാളിനെയും രവി ബിഷ്നോയ്ക്ക് പകരക്കാരനായി കുൽദീപ് യാദവിനെയും ടീമിൽ ഉൾപെടുത്തി.