വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ തോൽവിയ്‌ക്ക് കാരണമായത് ഹാർദിക്ക് പാണ്ഡ്യയുടെ തെറ്റായ തീരുമാനമാണെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ.
മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. മത്സരത്തിലെ പതിനാറാം ഓവറിൽ രണ്ട് വിക്കറ്റ് നേടികൊണ്ട് ചഹാൽ മൽസരം ഇന്ത്യയുടെ വരുതിയിലാക്കിയിരുന്നു. പിന്നീട് വിജയിക്കാൻ രണ്ട് വിക്കറ്റുകൾ മാത്രമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ ഒരോവർ ബാക്കിയുണ്ടായിരുന്നുവെങ്കിലും ചഹാലിന് പാണ്ഡ്യ ഓവർ നൽകിയില്ല. മുകേഷ് കുമാറും അർഷ്ദീപുമായിരുന്നു പിന്നീട് ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞത്. അതിൽ ഇരുവർക്കും വിക്കറ്റ് നേടുവാൻ സാധിച്ചതുമില്ല.
” അതെന്നെ അത്ഭുതപെടുത്തി. ചഹാൽ തൻ്റെ നാലാം ഓവർ എറിഞ്ഞില്ല. അക്ഷർ പട്ടേലും ഓവർ നൽകിയില്ല. അതുകൊണ്ട് തന്നെ ഈ തീരുമാനങ്ങൾ തീർച്ചയായും അത്ഭുതപെടുത്തുന്നു. ചഹാൽ പതിനെട്ടാം ഓവർ എറിയുമെന്നാണ് ഞാൻ കരുതിയത്. പത്തൊമ്പതാം ഓവറെങ്കിലും അവൻ എറിയേണ്ടതായിരുന്നു. ” വസീം ജാഫർ പറഞ്ഞു.