ഇന്ത്യൻ ടീമിലെ വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും വിലയറിഞ്ഞ് ഇന്ത്യൻ ടീമും ആരാധകരും. ഇരുവരെയും പുറത്താക്കിയാൽ മാത്രമെ ഇന്ത്യൻ ടീം രക്ഷപെടൂവെന്ന് മുറവിളി കൂട്ടിയ ആരാധകർ പോലും ഇരുവരുടെയും വില മനസ്സിലായി. ഇക്കാര്യം ഇന്ത്യയ്ക്ക് വലിയ മുന്നറിയിപ്പ് കൂടിയാണ് നൽകുന്നത്.
തകർച്ചയിൽ നിൽക്കുന്ന ക്വാളിഫയറിൽ അസോസിയേറ്റ് ടീമുകളോട് പോലും വിജയം നേടാൻ പ്രയാസപെട്ട വിൻഡീസാണ് ഇപ്പോൾ ഇന്ത്യയെ തുടര്ച്ചയായ രണ്ട് മത്സരങ്ങളിൽ പരാജയപെടുത്തിയിരിക്കുന്നത്.
അടുത്ത വർഷം വിൻഡീസിലും അമേരിക്കയിലുമാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന വസ്തുതയും വലിയ മുന്നറിയിപ്പാണ് ഇന്ത്യയ്ക്ക് നൽകുന്നത്. രോഹിത് ശർമ്മയും കോഹ്ലിയും ഇന്ത്യയുടെ പദ്ധതികളിൽ ഉണ്ടോയെന്ന് ഇതുവരെയും വ്യക്തമല്ല. കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിന് ശേഷം ഇരുവരും ടി20 ഫോർമാറ്റിൽ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ഇരുവരും ഇല്ലെങ്കിൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാവില്ലയെന്ന് തന്നെയാണ് ഈ മത്സരഫലങ്ങൾ സൂചിപ്പിക്കുന്നത്.
പ്രധാനമായും മധ്യനിരയിൽ കോഹ്ലിയെന്ന ബാറ്റ്സ്മാൻ്റെ അഭാവം ഇന്ത്യ അനുഭവിച്ച് അറിയുകയാണ്. വിക്കറ്റ് പോകുമ്പോഴുളള സമ്മർദ്ദത്തെ അതിജീവിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് രണ്ട് മത്സരങ്ങളിലും സാധിച്ചില്ല. ഏകദിന ലോകകപ്പിന് ഇരുവരും ടി20 യിൽ ഇന്ത്യയ്ക്കായി തിരിച്ചെത്തുമോയെന്ന് കണ്ടുതന്നെയായിരുന്നു