Skip to content

ആവേശം അവസാന ഓവർ വരെ ! ഒടുവിൽ വിജയം വെസ്റ്റിൻഡീസിന്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ 4 റൺസിനായിരുന്നു വിൻഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 150 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.

റൺ ചേസിൽ തുടക്കത്തിൽ തന്നെ ശുഭ്മാൻ ഗില്ലിൻ്റെയും ഇഷാൻ കിഷൻ്റെയും വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടപെട്ടിരുന്നു. ഇഷാൻ കിഷൻ 6 റൺസും ഗിൽ 3 റൺസും നേടി പുറത്തായി. സൂര്യകുമാർ യാദവ് 21 പന്തിൽ 21 റൺസ് നേടി പുറത്തായപ്പോൾ അരങ്ങേറ്റക്കാരൻ തിലക് വർമ്മ 22 പന്തിൽ 39 റൺസ് നേടി.

ക്യാപ്റ്റൻ ഹാർദിക്ക് അടക്കമുള്ളവർ പുറത്തായെങ്കിലും സഞ്ജു വിജയത്തിലെത്തിക്കുമെന്നുള്ള പ്രതീക്ഷ ആരാധകരിൽ ഉണ്ടായിരുന്നു. എന്നാൽ 12 റൺസ് നേടി സഞ്ജുവും 13 റൺസ് നേടി അക്ഷർ പട്ടേലും പുറത്തായതോടെ ഇന്ത്യൻ പ്രതീക്ഷ അവസാനിച്ചു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 32 പന്തിൽ 48 റൺസ് നേടിയ റോവ്മൻ പവൽ, 34 പന്തിൽ 41 റൺസ് നേടിയ നിക്കൊളാസ് പൂരൻ എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ്, യുസ്വെന്ദ്ര ചഹാൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ഓഗസ്റ്റ് 6 ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാം മൽസരം നടക്കുന്നത്.