വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസണെ ഒഴിവാക്കിയത് അവസാന നിമിഷമാണെന്ന് സൂചന. സഞ്ജുവിനെ തഴഞ്ഞുകൊണ്ട് സൂര്യകുമാർ യാദവിനാണ് ഇന്ത്യ അവസരം നൽകിയത്.
ഫീൽഡിങിൽ സഞ്ജുവിൻ്റെ ജേഴ്സി ധരിച്ചുകൊണ്ടാണ് സൂര്യകുമാർ യാദവ് എത്തിയത്. പ്ലേയിങ് ഇലവനിൽ ഇന്ത്യ മാറ്റം വരുത്തിയത് അവസാന നിമിഷമാണെന്ന് ഇതിൽ നിന്നും വ്യക്തമാക്കിയിരിക്കുകയാണ്. ടി20 ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള സൂര്യ എന്നാൽ ഏകദിനത്തിൽ ഇന്ത്യയ്ക്കായി ദയനീയ പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ചുറി നേടിയത് ഒഴിച്ചുനിർത്തിയാൽ ഇഷാൻ കിഷൻ്റെ കാര്യവും മറിച്ചല്ല.
മറുഭാഗത്ത് ഏകദിന ക്രിക്കറ്റിൽ 10 ഇന്നിങ്സിൽ നിന്നും 66 ശരാശരിയിൽ 104.7 സ്ട്രൈക്ക് റേറ്റിൽ 330 റൺസ് സഞ്ജു നേടിയിട്ടുണ്ട്. മലയാളികളിൽ മാത്രമല്ല സഞ്ജുവിനോടുള്ള ഈ അവഗണന മറ്റു സംസ്ഥാനങ്ങളിലുള്ള ആരാധകരിലും വലിയ പ്രതിഷേധമാണ് ഉണ്ടാക്കുന്നത്. ഇന്ത്യ ഐസിസി ടൂർണമെൻ്റുകൾ വിജയിക്കാത്തതിന് പ്രധാന കാരണം ഇത്തരം മോശം തീരുമാനങ്ങളാണെന്ന അഭിപ്രായ