ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുളള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമായിരിക്കുകയാണ്. പ്രതീക്ഷിച്ച പോലെ ഇന്ത്യയ്ക്ക് മുൻപിൽ തകർച്ചയോടെ തുടങ്ങിയിരിക്കുകയാണ് വെസ്റ്റിൻഡീസ്. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ തന്നെ വിൻഡീസിന് നാല് വിക്കറ്റുകൾ നഷ്ടപെട്ടിരുന്നു. രണ്ട് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് വിൻഡീസിൻ്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്.
ടാഗനറൈൻ ചന്ദ്രപോൾ, കെയ്ഗ് ബ്രാത്വെയ്റ്റ് എന്നിവരെയാണ് തുടക്കത്തിൽ തന്നെ അശ്വിൻ പുറത്താക്കിയത്. ടാഗനറൈൻ ചന്ദ്രപോളിൻ്റെ വിക്കറ്റ് നേടിയതോടെ ഒരു അപൂർവ്വ റെക്കോർഡ് അശ്വിൻ സ്വന്തമാക്കി. 10 വർഷങ്ങൾക്ക് മുൻപ് 2013 ൽ നടന്ന വിൻഡീസിനെതിരായ മത്സരത്തിൽ ടാഗനറൈൻ്റെ അച്ഛൻ ശിവ്നറൈൻ ചന്ദ്രപോളിൻ്റെ വിക്കറ്റും അശ്വിൻ നേടിയിരുന്നു.
ടെസ്റ്റിൽ അച്ഛൻ്റെയും മകൻ്റെയും വിക്കറ്റ് നേടുന്ന ആദ്യത്തെ ഇന്ത്യൻ ബൗളർ കൂടിയാണ് അശ്വിൻ. മത്സരത്തിലേക്ക് വരുമ്പോൾ ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ വെസ്റ്റിൻഡീസ് 4 വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് നേടിയിട്ടുണ്ട്. അശ്വിൻ രണ്ട് വിക്കറ്റ് നേടിയപ്പോൾ ജഡേജ, താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
വീഡിയോ :
Historic moment in Indian Test cricket.
— Johns. (@CricCrazyJohns) July 12, 2023
Ashwin becomes the first Indian to take father – son wicket in Tests. pic.twitter.com/7dRzdxWbVf