ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിന് ടീമിനെ അയക്കുന്നതിന് അനുവാദം നൽകുന്നതിന് മുൻപേ ലോകകപ്പ് വേദികളിലെ സുരക്ഷ ഉറപ്പാക്കാൻ പ്രതിനിധികളെ അയക്കുവാൻ ഒരുങ്ങി പാകിസ്ഥാൻ.
ലോകകപ്പിൽ അഹമ്മദാബാദ്, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, കൊൽക്കത്ത എന്നീ വേദികളിലാണ് പാകിസ്ഥാൻ്റെ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സെമിഫൈനൽ മുംബൈയിലാണ് നടക്കുന്നതെങ്കിൽ കൂടിയും പാകിസ്ഥാൻ യോഗ്യത നേടിയാൽ കൊൽക്കത്തയിൽ നടക്കുന്നസെമിയിലായിരിക്കും പാകിസ്ഥാൻ കളിക്കുക. ഒക്ടോബർ 15 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം നടക്കുക. കൂടാതെ സന്നാഹ മത്സരത്തിൽ ഗ്രീൻഫീൽഡിൽ ഓസ്ട്രേലിയയുമായും പാകിസ്ഥാന് മത്സരമുണ്ട്.
ഇന്ത്യയിലേക്ക് പോകുന്നതിന് മുൻപ് നടക്കുന്ന സാധാരണ നടപടി മാത്രമാണ് ഇതെന്നും വേദികളിലെത്തി സുരക്ഷ പരിശോധിക്കുകയും കളിക്കാരുടെ സുരക്ഷയും മറ്റു കാര്യങ്ങളെ കുറിച്ചും ചർച്ചകൾ അധികാരികളുമായി നടത്തുമെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വക്ത്