ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ വിവാദങ്ങൾക്ക് തിരികൊളുത്തി ശുഭ്മാൻ ഗില്ലിൻ്റെ വിക്കറ്റ്. 444 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ശക്തമായി തുടങ്ങിയ വേളയിലാണ് ഗില്ലിൻ്റെ വിക്കറ്റ് വീണത്. തേർഡ് സ്ലിപ്പിൽ കാമറോൺ ഗ്രീനാണ് ഗില്ലിൻ്റെ ക്യാച്ച് നേടിയത്.
എന്നാൽ ക്ലീൻ ക്യാച്ച് അല്ലാത്തതിനാൽ തീരുമാനം ഓൺ ഫീൽഡ് അമ്പയർമാർ തേർഡ് അമ്പയർക്ക് വിട്ടിരുന്നു. ഒറ്റ നോട്ടത്തിൽ പന്ത് ഗ്രൗണ്ടിൽ തട്ടിയെന്ന് തോന്നിച്ചുവെങ്കിലും നിരവധി തവണ പരിശോധിച്ച തേർഡ് അമ്പയർ ഗ്രീനിൻ്റെ വിരൽ പന്തിനടിയിലുണ്ടായിരുന്നുവെന്നും താരം കൺട്രോളിലായിരുന്നുവെന്നും വിധിയെഴുതിയതോടെ ഗില്ലിന് പുറത്താകേണ്ടി വന്നു. 19 പന്തിൽ 18 റൺസ് നേടിയാണ് ഗിൽ മടങ്ങിയത്.
ഗിൽ പുറത്തായതിന് പുറകെ ടീമുകൾ ചായക്ക് പിരിയുകയും ചെയ്തു. 25 പന്തിൽ 22 റൺസ് നേടി ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്ത്യയ്ക്കായി ക്രീസിലുണ്ട്. വിജയിക്കാൻ ഇനിയും 403 റൺസ് ഇന്ത്യയ്ക്ക് വേണം.
വീഡിയോ :