ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ രണ്ടാം ദിനത്തിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി ഇന്ത്യ. തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന ട്രാവിസ് ഹെഡിനെയും സ്റ്റീവ് സ്മിത്തിനെയും പുറത്താക്കിയ ഇന്ത്യ യുവതാരം കാമറോൺ ഗ്രീനിനെ രണ്ടക്കം കടക്കാൻ അനുവദിക്കാതെ പുറത്താക്കി.
രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തിൽ 422 റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സെഞ്ചുറി നേടിയ ഹെഡ് 174 പന്തിൽ 163 റൺസ് നേടി പുറത്തായപ്പോൾ തൻ്റെ മുപ്പത്തിയൊന്നാം സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് 121 റൺസ് നേടി പുറത്തായി. 7 പന്തിൽ 6 റൺസ് നേടിയ കാമറോൺ ഗ്രീനിനെ ഷാമി പുറത്താക്കിയപ്പോൾ സ്റ്റീവ് സ്മിത്തിനെ ഷാർദുൽ താക്കൂറും ഹെഡിനെ സിറാജുമാണ് പുറത്താക്കിയത്. 20 പന്തിൽ 5 റൺസ് നേടിയ മിച്ചൽ സ്റ്റാർക്ക് റണ്ണൗട്ടായി.
21 റൺസ് നേടിയ അലക്സ് കാരിയും 2 റൺസ് നേടിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസുമാണ് ഓസ്ട്രേലിയക്കായി ക്രീസിലുള്ളത്