Skip to content

തകർത്തടിച്ച് ഓപ്പണർമാർ. ഇന്ത്യയ്ക്കെതിരെ അനായാസ വിജയവുമായി ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ആധികാരിക വിജയം. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ 10 വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം.

മത്സരത്തിൽ ഇന്ത്യയെ 117 റൺസിൽ ചുരുക്കികെട്ടിയ ഓസ്ട്രേലിയ 118 റൺസിൻ്റെ വിജയലക്ഷ്യം 11 ഓവറിൽ മറികടന്നു. 28 പന്തിൽ ഫിഫ്റ്റി നേടിയ മിച്ചൽ മാർഷിൻ്റെയും 29 പന്തിൽ ഫിഫ്റ്റി നേടിയ ട്രാവിസ് ഹെഡിൻ്റെയും മികവിലാണ് തകർപ്പൻ വിജയം ഓസ്ട്രേലിയ കുറിച്ചത്. മിച്ചൽ മാർഷ് 36 പന്തിൽ 6 ഫോറും 6 സിക്സുമടക്കം 66 റൺസ് നേടിയപ്പോൾ ട്രാവിസ് ഹെഡ് 30 പന്തിൽ 10 ഫോറടക്കം 51 റൺസ് നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 26 ഓവറിൽ 90 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. നാല് ബാറ്റ്സ്മാന്മാർക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാനായത്. എട്ടോവറിൽ 53 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യയെ തകർത്തത്. സീൻ അബോട്ട് മൂന്ന് വിക്കറ്റും നേതൻ എല്ലിസ് രണ്ട് വിക്കറ്റും നേടി.

വിജയത്തോടെ ഓസ്ട്രേലിയ പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പമെത്തി. മാർച്ച് 22 ന് ചെന്നൈയിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.