Skip to content

1992 ആവർത്തിക്കുന്നോർ, വീണ്ടും മറ്റൊരു ഇംഗ്ലണ്ട് പാകിസ്ഥാൻ ഫൈനൽ പോരാട്ടം

1992 ഏകദിന ലോകകപ്പ് ഫൈനലിൻ്റെ ആവർത്തനമായി ഈ ഐസിസി ടി20 ലോകകപ്പ്. 1992 ലെന്ന പോലെ ഇക്കുറിയും ഇംഗ്ലണ്ടിന് പാകിസ്ഥാനുമാണ് ഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്.

സെമിഫൈനലിൽ ന്യൂസിലൻഡിനെ പരാജയപെടുത്തിയാണ് പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്. മറുഭാഗത്ത് അഡ്ലെയ്ഡിൽ നടന്ന സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ പരാജയപെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്.

1992 ൽ ഓസ്ട്രേലിയയിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തി ഇമ്രാൻ ഖാൻ നയിച്ച പാകിസ്ഥാൻ കിരീടം നേടിയിരുന്നു. ഇക്കുറി കിരീടം ആര് നേടുമെന്ന് നവംബർ 13 ന് മെൽബണിൽ നടക്കുന്ന ആവേശഫൈനലിൽ അറിയാം.

രണ്ടാം ഫൈനലിൽ ഇന്ത്യയ്ക്കെതിരെ 10 വിക്കറ്റിൻ്റെ ആധികാരിക വിജയം നേടിയാണ് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 169 റൺസിൻ്റെ വിജയലക്ഷ്യം 16 ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റൻ ജോസ് ബട്ട്ലർ 49 പന്തിൽ 9 ഫോറും 3 സിക്സും ഉൾപ്പടെ 80 റൺസ് നേടിയപ്പോൾ അലക്സ് ഹെയ്ൽസ് 47 പന്തിൽ 4 ഫോറും 7 സിക്സും ഉൾപ്പെടെ 86 റൺസ് നേടി.