ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ഷഹീൻ അഫ്രീദി കളിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിന് താൻ തയ്യാറായി കഴിഞ്ഞുവെന്ന് ഷഹീൻ അഫ്രീദി തന്നോട് പറഞ്ഞുവെന്നും പക്ഷേ അവൻ്റെ കാര്യത്തിൽ തങ്ങൾ റിസ്ക് എടുക്കുകയില്ലെന്നും റമീസ് രാജ പറഞ്ഞു.
” കഴിഞ്ഞ ദിവസം ഞാൻ ഷഹീൻ അഫ്രീദിയുമായി സംസാരിച്ചിരുന്നു. കുറച്ചുനാളുകൾക്കിടയിൽ ഇത്രയധികം ഫിറ്റായി തനിക്ക് തോന്നിയിട്ടില്ലെന്ന് അവൻ പറഞ്ഞു. അതുകൊണ്ട് തന്നെ അവൻ്റെ കാര്യത്തിൽ നല്ല പുരോഗതിയുണ്ട്. അവൻ്റെ ഡോക്ടർ എനിക്ക് വീഡിയോയും അയച്ചുതന്നിരുന്നു. താൻ ഇന്ത്യയ്ക്കെതിരെ കളിക്കുമെന്നും ആ പോരാട്ടത്തിന് സജ്ജമാണെന്നും അവന് ആത്മവിശ്വാസമുണ്ട്. ” റമീസ് രാജ പറഞ്ഞു.
” ഇത് നല്ലൊരു വാർത്തയാണ്, കാരണം കാൽമുട്ടിലെ പരിക്കുകൾ സങ്കീർണമാണ്. അതുകൊണ്ട് തന്നെ അവൻ 110 ശതമാനം ഫിറ്റ്നസ് ലഭിക്കാതിടത്തോളം ഞങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാവില്ല. പക്ഷേ താൻ പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തുവെന്നും ഓസ്ട്രേലിയയിൽ പരിശീലന മത്സരങ്ങൾ കളിക്കുമെന്നും ഇന്ത്യയ്ക്കെതിരായ മത്സരത്തിന് തയ്യാറാണെന്നും അവൻ പറഞ്ഞിരുന്നു. ” റമീസ് രാജ കൂട്ടിച്ചേർത്തു.
ഒക്ടോബർ 23 ന് മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ എഷ്യ കപ്പിൽ ഇരുടീമുകളും രണ്ട് മത്സരങ്ങളിൽ ഓരോ മത്സരം വീതം വിജയിച്ചിരുന്നു. മത്സരത്തിനുള്ള വിക്കറ്റുകൾ നിമിഷങ്ങൾക്കകമാണ് വിറ്റ ഴിഞ്ഞത്. ഒരു ലക്ഷത്തിനടുത്ത് കാണികളെയാണ് മത്സരത്തിൽ പ്രതീക്ഷിക്കുന്നത്.