ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 8 വിക്കറ്റിൻ്റെ പരാജയമാണ് സി എസ് കെ ഏറ്റുവാങ്ങിയത്. മത്സരത്തിൽ സി എസ് കെ ഉയർത്തിയ 154 റൺസിൻ്റെ വിജയലക്ഷ്യം 17.4 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ സൺറൈസേഴ്സ് മറികടന്നു.
യുവതാരം അഭിഷേക് ശർമ്മയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് അനായസ വിജയലക്ഷ്യം. സൺറൈസേഴ്സ് കുറിച്ചത്. 50 പന്തിൽ 5 ഫോറും 3 സിക്സുമടക്കം 75 റൺസ് നേടിയാണ് അഭിഷേക് ശർമ്മ പുറത്തായത്. ക്യാപ്റ്റൻ കെയ്ൻ വില്യംസൻ 40 പന്തിൽ 32 റൺസ് നേടി പുറത്തായപ്പോൾ രാഹുൽ ട്രിപാതി 15 പന്തിൽ 39 റൺസ് നേടി പുറത്താകാതെ നിന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി. 35 പന്തിൽ 48 റൺസ് നേടിയ മൊയിൻ അലി മാത്രമാണ് സി എസ് കെ നിരയിൽ തിളങ്ങിയത്. അമ്പാട്ടി റായുഡു 27 റൺസും ക്യാപ്റ്റൻ രവീന്ദ്ര ജഡേജ 15 പന്തിൽ 23 റൺസും നേടി.
സൺറൈസേഴ്സിന് വേണ്ടി വാഷിങ്ടൺ സുന്ദർ, ടി നടരാജൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഐയ്ഡൻ മാർക്രം, ഭുവനേശ്വർ കുമാർ, മാർക്കോ ജാൻസൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ഏപ്രിൽ 11 ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ അടുത്ത മത്സരം ഏപ്രിൽ 12 ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് സി എസ് കെയുടെ അടുത്ത മത്സരം.