Skip to content

പഞ്ചാബിനെതിരായ തകർപ്പൻ ഫിഫ്റ്റി, ഗൗതം ഗംഭീറിന്റെ റെക്കോർഡ് തകർത്ത് ശിഖാർ ധവാൻ

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ ഫിഫ്റ്റിയോടെ ഗൗതം ഗംഭീറിനെ പിന്നിലാക്കി തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണർ ശിഖാർ ധവാൻ. ഡൽഹി ക്യാപിറ്റൽസ്‌ 7 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 47 പന്തിൽ പുറത്താകാതെ 69 റൺസ് ധവാൻ നേടിയിരുന്നു. ഇതോടെയാണ് ഈ തകർപ്പൻ റെക്കോഡ് ധവാൻ സ്വന്തമാക്കിയത്.

( Picture Source : IPL / BCCI )

മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഉയർത്തിയ 167 റൺസിന്റെ വിജയലക്ഷ്യം 17.4 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ട്ടത്തിലാണ് ഡൽഹി ക്യാപിറ്റൽസ്‌ മറികടന്നത്. 47 പന്തിൽ 6 ഫോറും 2 സിക്സുമടക്കം 22 പന്തിൽ 39 റൺസ് നേടിയ പൃഥ്വി ഷാ എന്നിവരുടെ മികവിലാണ് ഡൽഹി അനായാസ വിജയം നേടിയത്. സ്റ്റീവ് സ്മിത്ത് 24 റൺസും ക്യാപ്റ്റൻ റിഷഭ് പന്ത്‌ 14 റൺസും നേടി പുറത്തായപ്പോൾ ഹെറ്റ്മയർ 4 പന്തിൽ 16 റൺസ് നേടി പുറത്താകാതെ നിന്നു. നേരത്തേ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 58 പന്തിൽ 8 ഫോറും 4 സിക്സും നേടിയ മായങ്ക് അഗർവാളിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. കെ എൽ രാഹുലിന്റെ അഭാവത്തിൽ മായങ്ക് അഗർവാളായിരുന്നു മത്സരത്തിൽ പഞ്ചാബിനെ നയിച്ചത്.

( Picture Source : IPL / BCCI )

ഇത് 19 ആം തവണയാണ് വിജയകരമായി റൺ ചേസിൽ ശിഖാർ 50 ലധികം റൺസ് നേടുന്നത്. ഇതോടെ ഐ പി എല്ലിൽ വിജയകരമായ റൺ ചേസിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടത്തിൽ ഗൗതം ഗംഭീറിനെ ധവാൻ പിന്നിലാക്കി. ടീം വിജയലക്ഷ്യം പിന്തുടർന്ന് വിജയിച്ച മത്സരങ്ങളിൽ 18 തവണ ഗൗതം ഗംഭീർ 50 ലധികം റൺസ് നേടിയിട്ടുണ്ട്‌. മുൻ സൺറൈസേഴ്‌സ് ക്യാപ്റ്റൻ ഡേവിഡ് വാർണർ (17), മുൻ ചെന്നൈ സൂപ്പർ കിങ്‌സ് താരം ഷെയ്ൻ വാട്സൻ (13), ചെന്നൈ സൂപ്പർ കിങ്സ് ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌ന (12) എന്നിവരാണ് ഈ റെക്കോർഡിൽ ധവാനും ഗംഭീറിനും പുറകിലുള്ളത് .

( Picture Source : IPL / BCCI )

മത്സരത്തിലെ പ്രകടനത്തോടെ ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ശിഖാർ ധവാൻ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. സീസണിൽ ഇതുവരെ 8 മത്സരങ്ങളിൽ നിന്നും 380 റൺസ് ധവാൻ നേടിയിട്ടുണ്ട്‌.

( Picture Source : IPL / BCCI )

മത്സരത്തിലെ വിജയത്തോടെ പോയിന്റ് ടേബിളിൽ ഡൽഹി ക്യാപിറ്റൽസ്‌ ഒന്നാം സ്ഥാനത്തെത്തി. സീസണിൽ 8 മത്സരങ്ങളിലും ആറിലും വിജയിക്കാൻ റിഷാബ് പന്തിനും കൂട്ടർക്കും സാധിച്ചു. മേയ് എട്ടിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം.

( Picture Source : IPL / BCCI )