Skip to content

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തേക്ക്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ പരാജയത്തിന് പുറകെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. മത്സരത്തിലെ പരാജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തളളപെട്ടു.

മത്സരത്തിലെ തകർപ്പൻ വിജയത്തോടെ ഇംഗ്ലണ്ട് ന്യൂസിലാൻഡിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി.

പരമ്പരയിൽ ഇനി ഒരു മത്സരത്തിൽ പരാജയപെട്ടാൽ ഇന്ത്യയ്ക്ക് ഫൈനൽ യോഗ്യത നേടാൻ സാധിക്കില്ല.

https://twitter.com/ICC/status/1359052396752633862?s=19

എന്നാൽ പരമ്പരയിൽ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിൽ കൂടി ജയിച്ചാൽ മാത്രമേ ഇംഗ്ലണ്ടിന് ഫൈനൽ യോഗ്യത നേടാൻ സാധിക്കൂ. ഫലങ്ങൾ മറിച്ചാണെങ്കിൽ ഓസ്‌ട്രേലിയയായിരിക്കും ഫൈനൽ യോഗ്യത നേടുക.

മത്സരത്തിൽ 227 റൺസിനാണ് ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപെടുത്തിയത്. ഇംഗ്ലണ്ട് ഉയർത്തിയ 420 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർക്ക് 192 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

72 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 50 റൺസ് നേടിയ ശുഭ്മാൻ ഗില്ലും മാത്രമാണ് ഇന്ത്യൻ നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്.

ഇംഗ്ലണ്ടിന് വേണ്ടി ജാക്ക് ലീച്ച് നാല് വിക്കറ്റും ജെയിംസ് ആൻഡേഴ്സൺ മൂന്ന് വിക്കറ്റും ജോഫ്രാ ആർച്ചർ, ഡൊമിനിക് ബെസ്‌, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റ് രവിചന്ദ്രൻ അശ്വിന്റെ മികവിൽ ഇംഗ്ലണ്ടിനെ 178 റൺസിന് ഇന്ത്യ പുറത്താക്കിയിരുന്നു. എന്നാൽ ആദ്യ ഇന്നിങ്സിലെ 241 റൺസിന്റെ വമ്പൻ ലീഡ് ഇംഗ്ലണ്ടിന് തുണയായി.

ആദ്യ ഇന്നിങ്സിൽ 218 റൺസും രണ്ടാം ഇന്നിങ്സിൽ 32 പന്തിൽ 40 റൺസും നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടാണ് മാൻ ഓഫ് ദി മാച്ച്.