ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 274 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ന്യൂസിലാൻഡിന് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 273 റൺസ് നേടാനെ സാധിച്ചുള്ളൂ.
79 പന്തിൽ 79 റൺസ് നേടിയ മാർട്ടിൻ ഗപ്റ്റിൽ, 74 പന്തിൽ പുറത്താകാതെ 73 റൺസ് നേടിയ റോസ് ടെയ്ലർ എന്നിവരാണ് ന്യൂസിലാൻഡിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.
ഒരു ഘട്ടത്തിൽ 197 ന് എട്ട് എന്ന നിലയിൽ തകർന്ന ന്യൂസിലാൻഡിനെ ഒമ്പതാം വിക്കറ്റിൽ ജാമിസനൊപ്പം ചേർന്ന് 76 റൺസ് കൂട്ടിച്ചേർത്ത ടെയ്ലറാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി യുസ്വേന്ദ്ര ചഹാൽ മൂന്ന് വിക്കറ്റും ഷാർദുൽ താക്കൂർ രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി..