അബുദാബിയിൽ നടക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പ് ക്വാളിഫയർ ഗ്രൂപ്പ് ബിയിൽ അയർലൻഡിനെതിരെ യു എ ഇ യ്ക്ക് അഞ്ച് വിക്കറ്റിന്റെ വിജയം. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 126 റൺസിന്റെ വിജയലക്ഷ്യം 17 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ യു എ ഇ മറികടന്നു. 16 പന്തിൽ 39 റൺസ് നേടിയ റോഹൻ മുസ്തഫ, 21 പന്തിൽ 29 റൺസ് നേടിയ മുഹമ്മദ് ഉസ്മാൻ എന്നിവരാണ് യു എ ഇ യ്ക്ക് വേണ്ടി തിളങ്ങിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്തു അയർലൻഡ് 58 പന്തിൽ 72 റൺസ് നേടിയ പോൾ സ്റ്റിർലിങിന്റെ ഒറ്റയാൾ ബാറ്റിങ് മികവിലാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ എത്തിയത്.
റോഹൻ മുസ്‌തഫയാണ് പ്ലേയർ ഓഫ് ദി മാച്ച്.
മറ്റു മത്സരങ്ങളിൽ പാപ്പുവാ ന്യൂഗിനിയ ബർമുഡയെ 10 വിക്കറ്റിനും സ്കോട്ലൻഡ് കെനിയയെ 31 റൺസിനും നെതർലൻഡ്‌സ് നമീബിയയെ 44 റൺസിനും ജേഴ്സി നൈജീരിയയെ 69 റൺസിനും പരാജയപെടുത്തി.