ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ഓപ്പണിങ് ബാറ്റ്സ്മാൻ മായങ്ക് അഗർവാളിന്റെയും ഫിഫ്റ്റി മികവിൽ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 264 റൺസ് എടുത്തിട്ടുണ്ട് . 42 റൺസ് നേടിയ ഹനുമാ വിഹാരിയും 27 റൺസ് നേടിയ വിക്കറ്റ് കീപ്പർ റിഷാബ് പന്തുമാണ് ക്രീസിലുള്ളത്.
വിരാട് കോഹ്ലി 76 റൺസും മായങ്ക് അഗർവാൾ 55 റൺസും നേടി പുറത്തായി.
വെസ്റ്റിൻഡീസിന് വേണ്ടി ക്യാപ്റ്റൻ ജേസൺ ഹോൾഡർ മൂന്ന് വിക്കറ്റും കേമർ റോച്ച്, അരങ്ങേറ്റക്കാരൻ റഖീം കോൺവാൾ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.