ആഷസ് പരമ്പരയിലെ തുടർന്നുള്ള നാലാമത്തെയും അഞ്ചാമത്തെയും മത്സരങ്ങളിൽ നിന്നും ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ പുറത്ത്. നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തിൽ കളിച്ചിരുന്നുവെങ്കിലും നാല് ഓവർ എറിയാൻ മാത്രമാണ് ആൻഡേഴ്സണ് സാധിച്ചത്. ആൻഡേഴ്സണ് പകരക്കാരനായി ടീമിലെത്തിയ ജോഫ്രാ ആർച്ചർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് മത്സരത്തിൽ നിന്നും 13 വിക്കറ്റുകൾ ആർച്ചർ നേടി.
പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും ലീഡ്സിൽ നടന്ന മൂന്നാം മത്സരത്തിൽ ബെൻ സ്റ്റോക്സിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ അവിശ്വസനീയ വിജയം നേടി ആതിഥേയർ ഓസ്ട്രേലിയക്കൊപ്പം എത്തിയിരുന്നു.
അതിനിടെ നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ സോമർസെറ്റ് ഫാസ്റ്റ് ബൗളർ ക്രെയ്ഗ് ഓവർടണിനെ ഉൾപെടുത്തി. സെപ്റ്റംബർ നാലിനാണ് മത്സരം ആരഭിക്കുന്നത്.
നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം ; ജോ റൂട്ട് (ക്യാപ്റ്റൻ), ജോഫ്ര ആർച്ചർ, ജോണി ബെയർസ്റ്റോ (wk), സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, ജോസ് ബട്ലർ, സാം കറൺ, ജോ ഡെൻലി, ജാക്ക് ലീച്ച്, ജേസൺ റോയ്, ബെൻ സ്റ്റോക്സ്, ക്രിസ് വോക്സ്, ക്രെയ്ഗ് ഓവർട്ടൺ