ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് പൊരുതാവുന്ന സ്കോർ. നിശ്ചിത 50 ഓവറിൽ ന്യൂസിലാൻഡ് എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 241 റൺസ് നേടി. 77 പന്തിൽ 55 റൺസ് നേടിയ ഹെൻറി നിക്കോൾസും 56 പന്തിൽ 47 റൺസ് നേടിയ വിക്കറ്റ് കീപ്പർ ടോം ലാതമുമാണ് ഭേദപ്പെട്ട സ്കോറിൽ ന്യൂസിലാൻഡിനെ എത്തിച്ചത്. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 53 പന്തിൽ 30 റൺസ് നേടി പുറത്തായി.
ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ്, ലിയാം പ്ലങ്കറ്റ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും ജോഫ്രാ ആർച്ചർ, മാർക്ക് വുഡ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.