ജോണി ബെയർസ്റ്റോയുടെ തകർപ്പൻ സെഞ്ചുറി മികവിൽ ന്യൂസിലാൻഡിനെതിരായ നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 305 റൺസ് നേടി. 95 പന്തിൽ സെഞ്ചുറി നേടിയ ബെയർസ്റ്റോ 99 പന്തിൽ 15 ഫോറും ഒരു സിക്സുമടക്കം 106 റൺസ് നേടിയാണ് പുറത്തായത്. ജേസൺ 61 പന്തിൽ 60 റൺസും ക്യാപ്റ്റൻ ഓയിൻ മോർഗൻ 40 പന്തിൽ 42 റൺസും നേടി മികച്ച പിന്തുണ നൽകി. സ്റ്റോക്‌സും ബട്ട്ലറും നിരാശപ്പെടുത്തിയെങ്കിലും 12 പന്തിൽ 15 റൺസ് നേടിയ ലിയാം പ്ലങ്കറ്റും 12 പന്തിൽ 16 റൺസ് നേടിയ ആദിൽ റഷീദ് എന്നിവർ ഇംഗ്ലണ്ട് സ്‌കോർ 300 കടത്തി.
ഇംഗ്ലണ്ടിന് വേണ്ടി ട്രെന്റ് ബോൾട്ട്, മാറ്റ് ഹെൻറി, ജിമ്മി നീഷം എന്നിവർ രണ്ട് വിക്കറ്റ് വീതവും ടിം സൗത്തീ, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.