അവസാന പത്തോവറിൽ കൂടുതൽ റൺസ് വഴങ്ങിയതാണ് ഇന്ത്യയ്ക്കെതിരായ 36 റൺസിന് പരാജയത്തിന് പിന്നിലെ കാരണമെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. അവസാന പത്തോവറിൽ 116 റൺസാണ് പേര് കേട്ട ഓസ്‌ട്രേലിയൻ ബൗളിങ് നിര വഴങ്ങിയത്.
” അവസാന പത്തോവറിൽ 116 റൺസ് അവർ നേടി അത് വളരെയധികമാണ്. നന്നായി പന്തെറിയാൻ ഞങ്ങൾക്ക് സാധിച്ചില്ല. ബൗളർമാർക്ക് സാധ്യതകളൊന്നും പിച്ചിൽ ഉണ്ടായിരുന്നില്ല . ശക്തമായ ബാറ്റിങ് നിരയാണ് ഇന്ത്യയുടേത് അതുകൊണ്ട് വിക്കറ്റുകൾ നേടുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. റൺസ് ഒഴുക്ക് തടയാൻ ഞങ്ങൾ ശ്രമിക്കേണ്ടതായിരുന്നു ” ഫിഞ്ച് പറഞ്ഞു.
വാർണർക്കെതിരെ ഇന്ത്യൻ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞുവെന്നും ബാറ്റ് ചെയ്യുവാൻ ഇറങ്ങിയപ്പോൾ വിക്കറ്റ് സ്ലോ ആയിരുന്നുവെന്നും വാർണർ വേൾഡ് ക്ലാസ് ബാറ്റ്‌സ്മാനാണ് അതുകൊണ്ട് തന്നെ വാർണർ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും ഫിഞ്ച് കൂട്ടിച്ചേർത്തു.