ലോകകപ്പ് ഔദ്യോഗിക സന്നാഹ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാൻഡിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 180 റൺസിന്റെ വിജയലക്ഷ്യം 37.1 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ന്യൂസിലാൻഡ് മറികന്നു. 87 പന്തിൽ 67 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെയും 75 പന്തിൽ 71 റൺസ് നേടിയ റോസ് ടെയ്ലറുടെയും മികവിലാണ് ന്യൂസിലാൻഡ് അനായാസ വിജയം നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, ഹർദിക് പാണ്ഡ്യ, ചഹാൽ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 50 പന്തിൽ 54 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് അൽപ്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ന്യൂസിലാൻഡിന് വേണ്ടി ട്രെന്റ് ബോൾട്ട് നാല് വിക്കറ്റ് വീഴ്ത്തി.