Skip to content

ഒരോവറിൽ ഏഴ് പന്തുകളെറിഞ്ഞ് അശ്വിൻ ; സത്യാവസ്ഥ ഇതാണ്

ആവേശത്തിനൊപ്പം തന്നെ നിരവധി വിവാദങ്ങളോടെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് തുടക്കം കുറിച്ചത്. അശ്വിന്റെ മങ്കാദിങ് വിവാദവും ഒപ്പം ബാംഗ്ലൂർ മുംബൈ മത്സരത്തിൽ അമ്പയർ നോ ബോൾ അനുവദിക്കാതിരുന്നതും ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിനുപുറകെ പഞ്ചാബ് മുംബൈ ഇന്ത്യൻസ് മത്സരത്തിലെ ആദ്യ ഓവറിൽ പഞ്ചാബ് ക്യാപ്റ്റൻ ആർ അശ്വിൻ ഏഴ് പന്തുകൾ എറിഞ്ഞതും മറ്റൊരു വിവാദത്തിന് തിരികൊളുത്തുമെന്ന് തോന്നിച്ചെങ്കിലും അതിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ cricbuzz .

രോഹിത് ശർമ്മ തയാറാകുന്നതിന് മുൻപേ അശ്വിൻ പന്തെറിഞ്ഞതിനാൽ ആദ്യ പന്ത് ഡെഡ് ബോൾ വിധിച്ചിരുന്നുവെന്നും അതിനാലാണ് ആശയകുഴപ്പം ഉടലെടുത്തതെന്നും അവർ റിപ്പോർട്ട് ചെയ്തു. സംഭവത്തിന് ശേഷം നിമിഷങ്ങൾക്കുള്ളിൽ തന്നെ അമ്പയർമാർക്കും അശ്വിനുമെതിരെ സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നിരുന്നു.

മത്സരത്തിൽ എട്ട് വിക്കറ്റിന്റെ അനായാസ വിജയമാണ് കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയത്. സീസണിലെ അവരുടെ രണ്ടാം വിജയം കൂടിയാണിത്.