2019 ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ വിജയസാധ്യത ഇന്ത്യയ്ക്കും ആതിഥേയരായ ഇംഗ്ലണ്ടിനുമാണെന്ന് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മഗ്രാത്ത്. എന്നാൽ ഇന്ത്യയ്ക്കെതിരായ ഏകദിന ട്വന്റി20 പരമ്പരയിലെ വിജയത്തോടെ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയും പ്രതീക്ഷകൾ വർധിപ്പിച്ചുവെന്നും ഇന്ത്യയ്ക്ക് കിരീടം നേടണമെങ്കിൽ ബൗളർമാർ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കണമെന്നും മഗ്രാത്ത് കൂട്ടിച്ചേർത്തു .
” ഇംഗ്ലണ്ടും ഇന്ത്യയും തന്നെയാണ് ടൂർണമെന്റിലെ ടോപ്പ് ടീമുകൾ . വെസ്റ്റിൻഡീസിന് പരാജയപെട്ട ഇംഗ്ലണ്ടിനിത് മോശം സമയമാണ് ഇന്ത്യയാകട്ടെ ഓസ്‌ട്രേലിയയോട് പരാജയപെടുകയും ചെയ്‌തു . അതുകൊണ്ട് തന്നെ പോരാട്ടം കടുക്കും. ഇന്ത്യയ്ക്കെതിരായ ട്വന്റി20 ഏകദിന പരമ്പരകളിലെ വിജയത്തോടെ ഓസ്‌ട്രേലിയയുടെ സാധ്യതയും മെച്ചപെട്ടിട്ടുണ്ട്. ” മഗ്രാത്ത് പറഞ്ഞു .
” ഇന്ത്യൻ പര്യടനത്തിലെ വിജയത്തോടെ ഓസ്‌ട്രേലിയയുടെ ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും തിരിച്ചെത്തിയതോടെ ഓസ്‌ട്രേലിയ കൂടുതൽ ശക്തരാകും . ” ഇതിഹാസതാരം കൂട്ടിച്ചേർത്തു .