സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ അതിശക്തമായ തിരിച്ചുവരവ് അറിയിച്ച് ഇന്ത്യ. ആദ്യ മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ സൗത്താഫ്രിക്കയെ തുടക്കത്തിൽ തന്നെ തകർത്തുതരിപ്പണമാക്കിയിരിക്കുകയാണ്.
കേപ് ടൗണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്കയെ ആദ്യ ഇന്നിങ്സിൽ വെറും 55 റൺസിന് ഇന്ത്യ ചുരുക്കികെട്ടി. മൊഹമ്മദ് സിറാജിൻ്റെ ബൗളിങിന് മുൻപിലാണ് സൗത്താഫ്രിക്ക മുട്ടുകുത്തിയത്.
9 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകൾ മൊഹമ്മദ് സിറാജ് വീഴ്ത്തി. ജസ്പ്രീത് ബുംറ, മുകേഷ് കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. വെറും രണ്ട് ബാറ്റ്സ്മാന്മാർ മാത്രമാണ് സൗത്താഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്നത്.