ഐസിസി ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് അഫ്ഗാനിസ്ഥാൻ ഓപ്പണർ റഹ്മതുള്ള ഗുർബാസ്. തുടക്കം മുതൽ തകർത്തടിച്ച താരത്തിന് എന്നാൽ അർഹിച്ച സെഞ്ചുറി താരത്തിന് നഷ്ടമായി.
ഡൽഹിയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ട്പെട്ടാണ് അഫ്ഗാനിസ്ഥാൻ ബാറ്റിങിന് ഇറങ്ങിയത്. ഇംഗ്ലണ്ട് ബൗളർമാരെ തുടക്കത്തിൽ തന്നെ അടിച്ചൊതുക്കിയ ഗുർബാസ് വെറും 33 പന്തിൽ നിന്നും ഫിഫ്റ്റി പൂർത്തിയാക്കി. പവർപ്ലേയിൽ 79 റൺസാണ് അഫ്ഗാനിസ്ഥാൻ അടിച്ചുകൂട്ടിയത്.
ഓപ്പണിംഗ് കൂട്ടുകെട്ടിൽ 114 റൺസ് ഗുർബാസും ഇബ്രാഹിം സദ്രാനും കൂട്ടിച്ചേർത്തു. ഇബ്രാഹിം സദ്രാൻ 48 പന്തിൽ 28 റൺസ് നേടിയപ്പോൾ ഗുർബാസ് സെഞ്ചുറിയ്ക്ക് 20 റൺസ് അകലെ 57 പന്തിൽ 80 റൺസ് നേടി റണ്ണൗട്ടാവുകയായിരുന്നു. 8 ഫോറും 4 സിക്സും ഗുർബാസ് അടിച്ചുകൂട്ടി.
ലോകകപ്പിലേക്ക് വരുമ്പോൾ ആദ്യ മത്സരത്തിൽ ബംഗ്ളാദേശിനോട് 6 വിക്കറ്റിനോടും രണ്ടാം മത്സരത്തിൽ ഇന്ത്യയോട് 8 വിക്കറ്റിനും അഫ്ഗാനിസ്ഥാൻ പരാജയപെട്ടിരുന്നു. പോയിൻ്റ് ടേബിളിൽ ഓസ്ട്രേലിയയക്ക് പിന്നിൽ പത്താം സ്ഥാനത്താണ് അഫ്ഗാനുള്ളത്. മറുഭാഗത്ത് ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് തോറ്റ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കഴിഞ്ഞ മത്സരത്തിൽ ബംഗ്ളാദേശിനെ പരാജയപെടുത്തിയിരുന്നു. പോയിൻ്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ഇംഗ്ലണ്ട് ഉള്ളത്.