Skip to content

പൊരുതി നോക്കി ശ്രീലങ്ക ! തകർപ്പൻ വിജയവുമായി സൗത്താഫ്രിക്ക

ഐസിസി ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം. ഡൽഹിയിൽ നടന്ന മത്സരത്തിൽ 102 റൺസിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം.

മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 429 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 44.5 ഓവറിൽ 326 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

42 പന്തിൽ 4 ഫോറും 8 സിക്സും ഉൾപ്പടെ 76 റൺസ് നേടിയ കുശാൽ മെൻഡിസ്, 65 പന്തിൽ 8 ഫോറും 4 സിക്സും ഉൾപ്പടെ 79 റൺസ് നേടിയ ചരിത് അസലങ്ക, 62 പന്തിൽ 68 റൺസ് നേടിയ ക്യാപ്റ്റൻ ഷനക എന്നിവരുടെ മികവിൽ ശ്രീലങ്ക പൊരുതി നോക്കിയെങ്കിലും റെക്കോർഡ് ടോട്ടൽ മറികടക്കാൻ പര്യാപ്തമായില്ല.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 428 റൺസ് നേടിയിരുന്നു. 84 പന്തിൽ 12 ഫോറും മൂന്ന് സിക്സും ഉൾപ്പടെ 100 റൺസ് നേടിയ ഡീകോക്ക്, 110 പന്തിൽ 108 റൺസ് നേടിയ വാൻഡർ ഡസൻ, 54 പന്തിൽ 14 ഫോറും 3 സിക്സും ഉൾപ്പടെ 106 റൺസ് നേടിയ ഐയ്ഡൻ മാർക്രം എന്നിവരുടെ സെഞ്ചുറി മികവിലാണ് പടുകൂറ്റൻ സ്കോർ സൗത്താഫ്രിക്ക നേടിയത്. ക്ലാസൻ 20 പന്തിൽ 33 റൺസും ഡേവിഡ് മില്ലർ 21 പന്തിൽ 39 റൺസും നേടി.