ശ്രീലങ്കക്കെതിരെ നടൻ നടന്ന ടി20 മത്സരത്തിലെ മോശം പെരുമാറ്റത്തിന് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാഖിബ് അൽ ഹസനും പകരക്കാരൻ നുറുൽ ഹസനും ഐസിസി മാച്ച് ഫീയുടെ 25 % പിഴ വിധിച്ചു . ഐസിസി യുടെ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഇരുവർക്കും ഓരോ demerit പോയിന്റ് വിധിച്ചു .
മത്സരം 19.2 ഓവറിൽ നിൽക്കുമ്പോഴാണ് അമ്പയർ നോ ബോൾ വിധിക്കാത്തതിൽ പ്രധിഷേദിച്ച് ഫീൽഡിൽ ഉണ്ടായിരുന്ന ബാറ്റ്‌സ്മാന്മാരെ ഷാഖിബ് തിരികെ വിളിച്ചത് . നുറുൽ ഹാസനാകട്ടെ തിസേര പെരേരയോട് കയർക്കുകയും ചെയ്തു . ഇരുവരും കുറ്റം സമ്മതിച്ചതിനാൽ ഐസിസി ഹിയറിങ് നടത്തിയില്ല എന്നാൽ സംഭവത്തെ കൂടുതൽ അന്വേശിക്കുമെന്ന് ഐസിസി വ്യക്തമാക്കി .