ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ കുൽദീപ് സെനിന് പകരക്കാരനായെത്തി തൻ്റെ വേഗതയിലൂടെ ബാറ്റ്സ്മാന്മാരെ വിറപ്പിച്ച് ഇന്ത്യൻ യുവപേസർ ഉമ്രാൻ മാലിക്ക്. ആദ്യ ഓവറിൽ തന്നെ ഷാക്കിബ് അൽ ഹസനെ വേഗത കൊണ്ട വിറപ്പിച്ച ഉമ്രാൻ തൻ്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഹൊസൈൻ ഷാൻ്റോയെ മടക്കി.
പതിനാലാം ഓവറിലെ ആദ്യ പന്തിലായിരുന്നു തീപാറും പന്തിലൂടെ കുറ്റി തെറിപ്പിച്ച് കൊണ്ട് ഷാൻ്റോയെ ഉമ്രാൻ മാലിക്ക് മടക്കിയത്. 151 kmph വേഗതയിലായിരുന്നു ആ പന്ത് ഉമ്രാൻ മാലിക്ക് എറിഞ്ഞത്.
മത്സരത്തിൽ ടോസ് നേടിയ ആതിഥേയരായ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ എത്തിയിരിക്കുന്നത്. ഉമ്രാൻ മാലിക്കിനൊപ്പം അക്ഷർ പട്ടേലിനെയും ഇന്ത്യ ടീമിൽ ഉൾപെടുത്തി.
വീഡിയോ ;
THAT’S RAW PACE FOR YOU. FUCKING 151 KMPH. Umran Malik you beauty. ❤️ pic.twitter.com/TW0X4hdagf
— ” (@Sobuujj) December 7, 2022
പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ട ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ ഒരു വിക്കറ്റിൻ്റെ ആവേശവിജയം ബംഗ്ലാദേശ് നേടിയിരുന്നു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം 46 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ മറികടന്നുകൊണ്ടാണ് ബംഗ്ലാദേശ് വിജയം കുറിച്ചത്.