ബംഗ്ലാദേശ് 187 വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയപ്പോൾ ബോറിങ് മത്സരമായിരിക്കും കാണാനിരിക്കുവായെന്ന് കരുതിയവരുടെ പ്രതീക്ഷിച്ച തച്ചുടച്ച ക്ലൈമാക്സാണ് ധാക്കയിൽ അരങ്ങേറിയത്. ജയപരാജങ്ങൾ മിന്നിമറിഞ്ഞ മത്സരത്തിൽ ഒരു വിക്കറ്റിനാണ് ബംഗ്ലാദേശ് ജയം നേടിയത്.
136ൽ നിൽക്കെ ഒമ്പതാം വിക്കറ്റും വീണപ്പോൾ 1 വിക്കറ്റ് ശേഷിക്കെ 56 റൺസായിരുന്നു ബംഗ്ലദേശും ജയവും തമ്മിലുള്ള ദൂരം. ക്രീസിൽ ഉണ്ടായിരുന്നത് മെഹിദി ഹസനും മുസ്തഫിസുർ റഹ്മാനുമായിരുന്നു. പ്രതീക്ഷകൾ അസ്തമിച്ച ആരാധകരെ അമ്പരപ്പിച്ച് കൊണ്ടാണ് ഇരുവരും കൂട്ടുകെട്ട് പടുത്തുയർത്തിയത്.
ഇതിനിടെ ബംഗ്ലാദേശിന്റെ പത്താം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് എന്ന റെക്കോർഡിനും ഇരുവരും അർഹരായി. 38 പന്തിൽ 37 റൺസുമായി മെഹിദി ഹസൻ ജയത്തിൽ ചുക്കാൻ പിടിച്ചപ്പോൾ, 11 റൺസുമായി മുസ്തഫിസുർ വിക്കറ്റ് നഷ്ട്ടപ്പെടുത്താതെ മികച്ച പിന്തുണ നൽകി. 41 റൺസ് നേടിയ ലിറ്റണ് ദാസാണ് ടോപ്പ് സ്‌കോറർ. ഇന്ത്യയ്ക്ക് വേണ്ടി സിറാജ് 3 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.