Skip to content

ഹീറോയായി മെഹദി ഹസൻ, ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ആവേശവിജയം കുറിച്ച് ബംഗ്ലാദേശ്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ബംഗ്ലാദേശിന് ത്രസിപ്പിക്കുന്ന വിജയം. മെഹിദി ഹസൻ്റെ ഒറ്റയാൾ പോരാട്ടമികവിലാണ് ആവേശവിജയം ബംഗ്ലാദേശ് കുറിച്ചത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം 46 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ളാദേശ് മറികടന്നു. ഒരു ഘട്ടത്തിൽ 136 റൺസിന് 9 വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് ബംഗ്ലാദേശ് മത്സരത്തിൽ തിരിച്ചെത്തിയത്. റൺസ് നേടിയ മെഹിദി ഹസനാണ് ചരിത്ര വിജയം ബംഗ്ലാദേശിന് സമ്മാനിച്ചത്. പത്താം വിക്കറ്റിൽ 51 റൺസ് ഇരുവരും കൂട്ടിചേർത്തു. 11 പന്തിൽ 10 റൺസ് നേടിയ മുഷ്ഫിഖുർ റഹിമും ബംഗ്ലാദേശിന് വേണ്ടി മികവ് പുലർത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 41.2 ഓവറിൽ 186 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. അഞ്ച് വിക്കറ്റ് നേടിയ ഷാക്കിബ് അൽ ഹസനാണ് കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. 70 പന്തിൽ 5 ഫോറും 4 സിക്സും ഉൾപ്പടെ 73 റൺസ് നേടിയ കെ എൽ രാഹുൽ മാത്രമാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. ഏകദിന ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറാണിത്.

കെ എൽ രാഹുലിനെ കൂടാതെ 27 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ, 24 റൺസ് നേടിയ ശ്രേയസ് അയ്യർ, 19 റൺസ് നേടിയ വാഷിങ്ടൺ സുന്ദർ എന്നിവർ മാത്രമാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ രണ്ടക്കം കടന്നത്. ബംഗ്ലാദേശിന് വേണ്ടി അഞ്ച് വിക്കറ്റ് നേടിയ ഷാക്കിബ് അൽ ഹസനൊപ്പം നാല് വിക്കറ്റ് നേടിയ എബാദത് ഹൊസൈനും മികവ് പുലർത്തി.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ബംഗ്ളാദേശ് 1-0 ന് മുൻപിലെത്തി. ഡിസംബർ ഏഴിനാണ് പരമ്പരയിലെ രണ്ടാം മൽസരം.