ടി20 ലോകക്കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് 71 റൺസിന്റെ ജയം. 186 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെയെ 115 റൺസിൽ ഓൾ ഔട്ട് ആക്കുകയായിരുന്നു. 22 പന്തിൽ 35 റൺസ് നേടിയ ബർലാണ് ടോപ്പ് സ്‌കോറർ. ഇന്ത്യയ്ക്ക് വേണ്ടി അശ്വിൻ 3 വിക്കറ്റും ഷമി, പാണ്ഡ്യ എന്നിവർ 2 വിക്കറ്റും വീഴ്ത്തി. ജയത്തോടെ ഇന്ത്യൻ ഗ്രൂപ്പ് 2ലെ ടോപ്പറായി.
നവംബർ 10ന് നടക്കുന്ന സെമിഫൈനലിൽ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ടാണ്. ഗ്രൂപ്പ് 1ൽ 3 ജയവുമായി 7 പോയിന്റോടെ രണ്ടാം സ്ഥാനകാരാണ് ഇംഗ്ലണ്ട്. അതെസമയം ആദ്യ സെമിയിൽ പാകിസ്ഥാനും ന്യുസിലാൻഡും തമ്മിൽ ഏറ്റുമുട്ടും.
അവസാനമായി ഇംഗ്ലണ്ടുമായി ടി20 ലോകക്കപ്പിൽ ഏറ്റുമുട്ടിയത് 2012ലാണ്. അന്ന് ജയം ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു. 90 റൺസിന്റെ കൂറ്റൻ ജയമാണ് നേടിയത്. 3 തവണ മാത്രമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ടി20 ലോകക്കപ്പിൽ ഏറ്റുമുട്ടിയത്. 2-1 ന് ഇന്ത്യ മുന്നിലാണ്. 2009ൽ 3 റൺസിന് ഇന്ത്യ തോറ്റിരുന്നു. 2007ലെ പ്രഥമ ടി20 ലോകക്കപ്പിൽ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 18 റൺസിന് ജയം നേടി.