തിരുവനന്തപുരം നടക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ സന്ദർശകർക്ക് തകർച്ച. മത്സരം രണ്ടോവർ പിന്നിട്ടപ്പോൾ തന്നെ സൗത്താഫ്രിക്കയുടെ 4 ബാറ്റർമാരാണ് കൂടാരം കയറിയത്. ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഓവർ ചെയ്യാനെത്തിയ ദീപക് ചഹർ സൗത്താഫ്രിക്കയുടെ ക്യാപ്റ്റൻ ബാവുമയെ വീഴ്ത്തി വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു. തുടർച്ചയായ 3 ഔട്ട്സ്വിങ്ങറിന് പിന്നാലെ ഇൻസ്വിങ്ങർ എറിഞ്ഞാണ് ബാവുമയെ കുടുക്കിയത്.
പിന്നാലെ രണ്ടാം ഓവർ ചെയ്യാനെത്തിയ അർഷ്ദീപ് സിങ് 3 വിക്കറ്റ് വീഴ്ത്തി. ആദ്യ പന്തിൽ തന്നെ ഡീകോക്കിനെ എറിഞ്ഞിടുകയായിരുന്നു. ശേഷം അവസാന 2 പന്തിൽ അക്കൗണ്ട് തുറക്കാൻ പോലും അനുവദിക്കാതെ റൂസ്സോയെയും മില്ലറിനെയും അർഷ്ദീപ് കൂടാരം കയറ്റി. റൂസ്സോയെ റിഷഭ് പന്തിന്റെ കൈകളിൽ എത്തിച്ചപ്പോൾ മില്ലറിനെ ബൗൾഡ് ആക്കുകയായിരുന്നു.
2 ഓവറിൽ 4ന് 8 എന്ന നിലയിലാണ് സൗത്താഫ്രിക്ക. മർക്രമും സ്റ്റബ്ബുമാണ് ക്രീസിൽ. അതേസമയം 4മാറ്റങ്ങളോടെയാണ് ഇന്ത്യയെ ഇന്നിറങ്ങിയത്. റിഷഭ് പന്തും, അശ്വിനും, ചഹറും, അർഷ്ദീപുമാണ് ടീമിൽ എത്തിയത്. ബുംറ, ചാഹൽ, ഹർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവരാണ് പുറത്തായത്.ബുംറയെ പരിക്ക് കാരണമാണ് ഒഴിവാക്കിയത്.