ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ആതിഥേയരായ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 183 റൺസിന് പുറത്ത്. ജസ്‌പ്രീത് ബുംറയുടെയും മൊഹമ്മദ് ഷാമിയുടെയും തകർപ്പൻ ബൗളിങ് മികവിലാണ് ഇംഗ്ലണ്ടിനെ ഇന്ത്യ ചുരുക്കികെട്ടിയത്.
108 പന്തിൽ 64 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ട് മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ജോണി ബെയർസ്റ്റോ 29 റൺസും സാക്ക് ക്രോളി 27 റൺസും നേടി പുറത്തായപ്പോൾ സാം കറൺ 37 പന്തിൽ 27 റൺസ് നേടി പുറത്താകാതെ നിന്നു.
മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഇംഗ്ലണ്ട് ഓപ്പണർ റോറി ബേൺസിനെ ബുംറ വിക്കറ്റിന് മുൻപിൽ കുടുക്കുകയായിരുന്നു. 20.4 ഓവറിൽ 4 മെയ്ഡൻ അടക്കം 46 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ ബുംറ വീഴ്ത്തി.
മൊഹമ്മദ് ഷാമി 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷാർദുൽ താക്കൂർ ക്യാപ്റ്റൻ ജോ റൂട്ടിന്റെ നിർണായക വിക്കറ്റടക്കം 2 വിക്കറ്റുകൾ വീഴ്ത്തി. മൊഹമ്മദ് 48 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി.
മത്സരത്തിൽ രവിചന്ദ്രൻ അശ്വിനില്ലാതെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. രവീന്ദ്ര ജഡേജയാണ് ടീമിലെ ഒരേയൊരു സ്പിന്നർ.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ ;
റോറി ബേൺസ്, ഡൊമിനിക് സിബ്ലി, സാക്ക് ക്രോളി, ജോ റൂട്ട് (c), ജോണി ബെയർസ്റ്റോ, ഡാനിയൽ ലോറൻസ്, ജോസ് ബട്ട്ലർ (wk), സാം കറൻ, ഒല്ലി റോബിൻസൺ, സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൺ
ഇന്ത്യ പ്ലേയിങ് ഇലവൻ ;
രോഹിത് ശർമ്മ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോലി (c), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (wk), രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ