ശ്രേയസ് അയ്യരുടെയും കെ എൽ രാഹുലിന്റെയും തകർപ്പൻ ഫിഫ്റ്റി മികവിൽ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 174 റൺസ് ആതിഥേയരായ ഇന്ത്യ നേടി.
തുടക്കത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയെ നഷ്ട്ടപെട്ടെങ്കിലും കെ എൽ രാഹുലും ശ്രേയസ് അയ്യരും അവസരത്തിനൊത്തുയർന്നപ്പോൾ റിഷാബ് പന്ത് വീണ്ടും നിരാശപ്പെടുത്തി. രാഹുൽ 35 പന്തിൽ 52 റൺസും ശ്രേയസ് അയ്യർ 33 പന്തിൽ 62 റൺസും നേടി. കെ എൽ രാഹുലിന്റെ ആറാം അന്താരാഷ്ട്ര ടി20 ഫിഫ്റ്റിയും അയ്യരുടെ ആദ്യ അന്താരാഷ്ട്ര ടി20 ഫിഫ്റ്റിയുമാണിത്.
ബംഗ്ലാദേശിന് വേണ്ടി ഷാഫിൾ ഇസ്ലാം, സൗമ്യ സർക്കാർ എന്നിവർ രണ്ട് വിക്കറ്റ് വീതവും അൽ അമിൻ ഹൊസൈൻ ഒരു വിക്കറ്റും നേടി.