Skip to content

ഇന്ത്യയോട് ‘നോ’ പറയാൻ ആർക്ക് സാധിക്കും ; റായുഡു കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു

ലോകക്കപ്പിൽ തഴയപ്പെട്ടതിന് പിന്നാലെ അപ്രതീക്ഷിതമായാണ് അമ്പാട്ടി റായുഡു വിരമിക്കൽ പ്രഖ്യാപിച്ചത് . ജൂലൈ 3 ന് വിരമിക്കൽ പ്രഖ്യാപിച്ച താരം യാതൊരു വിധ ക്രിക്കറ്റ് മത്സരങ്ങളും ഇനി കളിക്കില്ലായെന്നും സൂചിപ്പിച്ചിരുന്നു .പിന്നാലെ റായുഡുവിന്റെ വിരമിക്കൽ തീരുമാനം മണ്ടത്തരമാണെന്നും ക്രിക്കറ്റ് വിദഗ്ധർ അഭിപ്രായപെട്ടിരുന്നു . എന്നാൽ ഇപ്പോഴിതാ തന്റെ മണ്ടൻ തീരുമാനം തിരുത്താൻ ഒരുങ്ങുകയാണ് താരം .

ഉടൻ തന്നെ ടി20 ക്രിക്കറ്റിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നാണ് റായുഡു പറഞ്ഞത് ഒപ്പം ഇന്ത്യക്കായ് കളിക്കാനും താല്‍പ്പര്യം പ്രകടിപ്പിച്ചു. ഐപിഎല്ലില്‍ ചെന്നൈയ്ക്ക് വേണ്ടി കളിക്കുമെന്നും റായുഡു പറഞ്ഞു . ‘ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തനിക്ക് എല്ലായ്‌പ്പോളും വലിയ പിന്തുണ നല്‍കുന്നുണ്ടെന്നത് ഏറെ സന്തോഷകരമാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പ്രതിനിധീകരിക്കുന്നതിന് വേണ്ടി മികച്ച രീതിയില്‍ താന്‍ മുന്നൊരുക്കം നടത്തും. ഉറപ്പായും ഞാന്‍ ഐപിഎല്ലില്‍ കളിക്കും.’ സ്റ്റാര്‍ സ്‌പോര്‍ട്‌സുമായുള്ള അഭിമുഖത്തില്‍ റായുഡു പറഞ്ഞു.

ഇന്ത്യയ്ക്കായി 55 ഏകദിനവും ആറ് ടി20 മത്സരവും കളിച്ചിട്ടുളള റായിഡു ഏകദിനത്തില്‍ 47.5 ശരാശരിയില്‍ 1694 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് തവണ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ താരം 10 തവണ അര്‍ദ്ധ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്. 2018 ഐപിഎല്ലില്‍ ചെന്നെയുടെ ടോപ് സ്‌കോററായിരുന്നു റായിഡു.